മലപ്പുറം∙ പാണ്ടിക്കാട് ഒറോമ്പുറത്ത് മുസ്‌ലിം ലീഗ് അനുഭാവിയെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ 4 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്ത...
മലപ്പുറം∙ പാണ്ടിക്കാട് ഒറോമ്പുറത്ത് മുസ്‌ലിം ലീഗ് അനുഭാവിയെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ 4 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഒറോമ്പൊറത്ത് കിഴക്കുമ്പറമ്പില്‍ മൊയ്തീന്‍ ബാപ്പു, മകന്‍ നിസാം, മൊയ്തീന്‍ ബാപ്പുവിന്റെ സഹോദരന്‍ മജീദ് ബാഷ എന്ന അബ്ദുല്‍ മജീദ്, നിസാമിന്റെ സുഹൃത്ത് അയലക്കര യാസര്‍ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്.ഇവരില്‍ നിസാം സിപിഎം പ്രവര്‍ത്തകനും അബ്ദുല്‍ മജീദ് മുന്‍ പിഡിപി പ്രവര്‍ത്തകനുമാണ്. പ്രതികളെ മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് നടന്ന ആഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട തർക്കമാണ് 2 കുടുംബങ്ങൾ തമ്മിലുള്ള സംഘർഷമായി മാറിയതെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം വ്യക്തമാക്കിയിരുന്നു.

COMMENTS