നീലേശ്വരം: പട്ടാപ്പകൽ വീടുകുത്തിതുറന്ന് പതിനേഴരപവൻ്റെ ആഭരണങ്ങളും 8,000 രൂപയും കവർന്ന മോഷ്ടാവ് പിടിയിൽ. കൊട്ടാരക്കര ഏഴു കോൺഇടക്കിടം അഭിവിഹാറ...
നീലേശ്വരം: പട്ടാപ്പകൽ വീടുകുത്തിതുറന്ന് പതിനേഴരപവൻ്റെ ആഭരണങ്ങളും 8,000 രൂപയും കവർന്ന മോഷ്ടാവ് പിടിയിൽ. കൊട്ടാരക്കര ഏഴു കോൺഇടക്കിടം അഭിവിഹാറിൽ സുനിൽ രാജിൻ്റെ മകൻ അഭിരാജിനെ (29)യാണ് നീലേശ്വരം പോലീസ് പിടികൂടിയത്. കോഴിക്കോട് വെച്ചാണ് ഇന്ന് പുലർച്ചെ പോലീസ് പിടികൂടിയത്.
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി. രവീന്ദ്രന്റെ ചിറപ്പുറത്തെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ വൈകുന്നേരംമൂന്നരക്കും നാലരക്കുമിടയിലാണ് കവർച്ച. ചിറപ്പുറം ആലിൻകീഴിൽ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകൾ രമ്യയുടെയും വീട്ടുകാരുടെയും അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. മോഷ്ടാവിന്റെ ദൃശ്യം വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ എളുപ്പത്തിൽ പിടികൂടാൻ സഹായകമായത്.രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ മക്കളും ആണ് വീട്ടിൽ താമസം. മകളുടെ കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടക്കുന്നതിനാൽ നളിനി ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയനീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെ പ്രതിയെ പിടികൂടി
.

COMMENTS